ജീവന്റെ ഉറവിടം തേടിയെൻ മനസ്സിൽ
അമ്മതൻ നിലാവായി നീ കടന്നുവന്നു,
നിലാവിന്റെ താരാട്ടിൽ ഉറങ്ങാൻ ഞാൻ മോഹിച്ചു.
ആഴക്കടലിൻ, ശാന്തമാം ഓളങ്ങൾ സൃഷ്‌ടിച്ച,
നിന്നുടെ താരാട്ടിൻ ഈണത്തിൽ എനിക്കെന്നും
സ്വപ്നങ്ങൾ തന്നെ ജീവിതമെന്നറിയുക.
സ്വപ്ന സഞ്ചാരം അതിമോഹമാണെന്ന്,
അറിയിച്ച നിന്നുടെ ഭാവങ്ങൾ
കവിതകളാക്കി ഞാൻ കേട്ടുറങ്ങി, നിന്നുടെ ഗർഭപാത്രത്തിൽ.
ഇനിയും ഞാൻ ഉണരട്ടെ, നാളെ
നിന്നുടെ പ്രഭാത സംഗീതത്തിൽ,
മറ്റൊരു സ്വപ്ന സഞ്ചാരത്തിനായ്.
No comments:
Post a Comment