Thursday, April 27, 2017

ആൽത്തറ വേരുകൾ


ആലിൻ ഇലയായി ആടവെ ഞാൻ ഓർത്തു,

ഭൂവിൽ വിളഞ്ഞത് ഇലയായ് തന്നെയോ? 

സന്ദേഹമിത്തിരി തോന്നിച്ചു  കാറ്റിനാൽ

ആൽത്തണലിൽ മേൽതണ്ടിൽ തള്ളിപ്പിടിച്ചു;

 

വർഷങ്ങളോളം ആടിയ പച്ചിലകൾ.

വായുവെ  വായുവാൽ  ശുദ്ധമാക്കും.

പഴുത്തില ഭൂമിയെ സ്വന്തമാക്കും,  പിന്നെ-

അഗ്നിയാൽ വായുവെ  ശുദ്ധമാക്കും.

 

ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടപ്പോൾ,

വേരുകൾ വണ്ണത്തിൽ ഊർന്നിറങ്ങി.

വേരുകൾ ആണ്ടുകൾ പിന്നിട്ടപ്പോൾ,
വേരുകൾ ആൽത്തറയിൽ അഭിരമിച്ചു. 

Friday, April 7, 2017

ക്യാൻസർ (2013-ൽ എഴുതിയ ഒരു കവിത )

എൻ ബാല്യത്തിൽ ഞാനെന്ന-
മ്മയിൽ നിന്നറിഞ്ഞതെൻ 
സോദരിയുടെ മഹാരോഗം.
മരുന്ന് തേടിയലഞ്ഞ പിതാവിന്നുത്തരമൊന്നേയുള്ളൂ;
ഇതൊരു മഹാരോഗം. ആർക്കും വരാരോഗം.
കൗമാരത്തിൽ ഞാനറിഞ്ഞു മഹാരോഗത്തെ
തോൽപ്പിക്കും മഹാരോഗങ്ങൾ പടിഞ്ഞാറുദിച്ചെന്ന്. 
പടിഞ്ഞാറ് ഉദിച്ചത് കിഴക്കിനെ വരിച്ചു.

മരുന്നും മനുഷ്യനും രോഗത്തെ തേടിയലഞ്ഞു.
മഹാരോഗങ്ങൾ മനുഷ്യനെ തേടിയലഞ്ഞു.
രോഗങ്ങൾ മരുന്നിനെ തോൽപ്പിച്ചു.
മരുന്നുകൾ രോഗത്തെ തോൽപ്പിച്ചു.
 
പ്രജ്ഞയെ തോൽപ്പിക്കും വിജയരോഗങ്ങൾ 
കമ്പോള രോഗരാഗ മത്സരത്തിൽ
അഷ്ടപദി പാടിയുമാടിയുകൊണ്ടിരുന്നു  
ഞാനാണ് മുമ്പൻ ഞാനാണ് മുമ്പൻ.

ആർക്കും വരാരോഗം ഏവർക്കുമായി;
വലത്തുമായി ഇടത്തുമായെൻ,
ധൈഷണിക  കവചഗോപുരമാമെൻ ശരീരം
ചീഞ്ഞുനാറിയ ശവമായി തീരുന്നുവോ?
പുനർജനിക്കുമോ വീണ്ടും കർമ്മഫലത്തിൻ
രോഗകൂപമണ്ഡൂകമായി?.....

വികസിക്കുന്ന സ്വർഗ്ഗം (2012-2013 Bangalore)

നഗരമോ നരകമോ സ്വർഗ്ഗമോ
വേഗത്തിൽ ഉച്ചത്തിൽ
സുലഭം കലഹം
മിണ്ടില്ല മിണ്ടാട്ടമില്ല
ബഹളം ലഹള
വേരില്ല വേരോട്ടമില്ല
കുളമില്ല കളമില്ല
കളിയില്ല കളിക്കളമില്ല
കുളിയില്ലാ ജപമില്ല
വെള്ളമില്ല വള്ളമില്ലാ
ഇലയില്ലാ പുല്ലില്ല
മണ്ണില്ല മണ്ണിരയില്ല

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...