Thursday, July 13, 2017

പാറക്കല്ലും ഈർപ്പമുള്ള മണ്ണും

നിൻ സങ്കൽപ്പത്തിൽ ഞാൻ വലിയ പാറക്കല്ല്.
നീ കാറ്റായി വന്നു, കൊടുങ്കാറ്റായി വന്നു.
മഴയായി വന്നു, പെരുമഴയായി വന്നു.
സൂര്യതാപത്താൽ ചിന്നിചിതറി.
പൊടി പൊടിയായി തരി  തരിയായി.
പ്രകൃതി സ്നേഹത്തിൽ മണ്ണായിമാറി.
തീർന്നില്ല പ്രകൃതിയുടെ പ്രേമകോപാഭിനയം;
മണ്ണ് കട്ടപിടിച്ചു കല്ലാവും മുമ്പേ ഓട്ടുപാത്രത്തിൽ അടച്ചുവെച്ച്,
നീ ചെറുതിരി കത്തിച്ചു മണ്ണിനെ ചൂടാക്കിനോക്കി.
ഓട്ടു പാത്രത്തിൻ മൂടി തുറന്നു നോക്കി.
തൃപ്തി വരാതെ മഹാമാന്ത്രികന്റെ
വലിയ തീച്ചൂളയ്ക്ക് മീതെ നീയെന്നെ വേവിച്ചു.
മണ്ണും ഓട്ടു പാത്രവും വെന്തരുകി.
പാത്രത്തിൻ മൂടി നീ തുറന്നു നോക്കി.
മണ്ണിൽ നിന്നുമുയരും ചെറിയ ഈർപ്പം;
അരികിൽ പറ്റിപിടിച്ചിട്ടുണ്ടെന്നു അറിയുന്നവൾ നീ. 
നിനക്കായ് പെയ്യും ഭൂമിയിൽ സ്നേഹത്തിൻ പെരുമഴ.



[Note : ഖര രൂപത്തിലുള്ള വസ്തുക്കളിൽ നിന്ന് ശാസ്ത്രീയമായ രീതിയിൽ ജലാംശം പുറത്തുകൊണ്ടു വരുന്ന പ്രവർത്തനത്തെ പ്രണയത്തിന്റെ തീവ്രമായ ഭാവങ്ങളുമായി ഉപമിക്കാൻ തോന്നിയ നിമിഷങ്ങളിൽ എഴുതിയ കവിത. മകനെ സയൻസ് പഠിപ്പിക്കുന്നതിനിടയിൽ തോന്നിയ ഉപമകൾ. ]

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...